Ads Area

ലൈഫ് മിഷനിൽ സ്വപ്ന വാങ്ങിയ കമ്മീഷനിൽ ആർക്കൊക്കെ പങ്ക്?


സർക്കാരിന് തലവേദനയായി പുതിയ വിവാദങ്ങൾ

വിവാദങ്ങളിൽ മുങ്ങിനിൽക്കുന്ന സർക്കാരിന് പുതിയ തലവേദനയാകുകയാണ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷനിലെ പുതിയ വിവാദം. 
     സുരക്ഷിതമായി അന്തിയുറങ്ങാൻ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് ലൈഫ് മിഷൻ. ഈ പദ്ധതിക്കു കീഴിൽ തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന പാർപ്പിട സമുച്ചയത്തിന് പേരിൽ രാജ്യാന്തര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന  സുരേഷ് ഒരു കോടി രൂപ കമ്മീഷൻ കൈപ്പറ്റി എന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ)കണ്ടെത്തൽ. 
     പ്രളയാനന്തര പുനരധിവാസത്തിനും സഹായം തേടി 2018 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശ യാത്രയിൽ യുഎഇയിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ റെഡ് ക്രസെന്റ് നൽകിയ  സഹായ വാഗ്ദാനം ആണ് ഇപ്പോൾ  വിവാദത്തിലേക്ക് വഴിതുറന്നത്. 
     മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് 2019 ജൂലൈ 11ന് സെക്രട്ടറിയേറ്റിൽ എത്തിയ റെഡ് ക്രസെന്റ്  സംഘം സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. 20 കോടി രൂപയുടെ ആദ്യഘട്ട സഹായം കേരളത്തിന് ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചത്. 
     മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ ഫലമായി യാഥാർത്ഥ്യമായതാണ്  സഹായവും പദ്ധതിതിയും എന്നതാണ് ഇത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും യുഎഇ കൗൺസിലേറ്റ് ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന സുരേഷും അവിടെയെത്തി പ്രാരംഭ ചർച്ച നടത്തിയെന് അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് റെഡ് ക്രസെന്റ്  ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായി ലൈഫ് മിഷൻ ധാരണാപത്രം ഒപ്പിട്ടതും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. ഇത്തരമൊരു പദ്ധതിയിൽ നിന്ന് ഒരു ഇടനിലക്കാരി വൻ തുക കമ്മീഷനായി അടിച്ചുമാറ്റിയതിൽ  സർക്കാരിനു എന്താണ് പങ്ക് എന്ന്‌ മന്ത്രിമാരടക്കം ചോദിക്കുന്നത്  കേരളീയ സമൂഹത്തിന്റെ പൊതുബോധത്തെ അപഹസിക്കുന്നതിന്നു തുല്യമാണ്. 
     റെഡ് ക്രസെന്റ്  ഈ പദ്ധതി യൂണിടാക്  എന്ന ബിൽഡറെ ഏൽപ്പിച്ചതിനു പ്രത്യുപകാരമായി ആണ് യൂണിടാക്  നൽകിയ കമ്മീഷനാണ് ഒരു കോടി രൂപ എന്നെ സ്വപ്നം എൻഐഎക്കു  മൊഴി നൽകിയിട്ടുണ്ട്. റെഡ് ക്രസന്റ് സർക്കാരിനു ലഭ്യമാകുന്നുവെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയ 20 കോടി രൂപ എങ്ങനെയാണ് അവർ ഒരു കൺസ്ട്രക്ഷൻ കമ്പനിക്ക്  കൈമാറുന്ന സാഹചര്യം ഉണ്ടായത്? സർക്കാരിനു കീഴിലുള്ള ഹാബിറ്റാറ്റ് 13 കോടി രൂപയ്ക്ക് ചെയ്യാൻ തയ്യാറാക്കിയ പദ്ധതിയിൽ നിന്ന് എങ്ങനെയാണ് അവർ ഒഴിവാക്കപ്പെട്ടത്?. സർക്കാർ ഭൂമിയിൽ സ്വകാര്യ കമ്പനിക്ക് കെട്ടിടസമുച്ചയം പണിയാനുള്ള കരാറിനെ ആരാണ് അനുവാദം നൽകിയത്? സർക്കാർ ഭൂമി ഇതിനായി കൈമാറിയത് ആരാണ്? വിദേശ ഫണ്ട് വിനിയോഗം ഉൾപ്പെടെ ധാരണാപത്രം എന്തുകൊണ്ടാണ് നിയമവകുപ്പിന്റെ പേരിലും മതിയായ പരിശോധനയില്ലാതെ തിടുക്കത്തിൽ തയ്യാറാക്കിയത്? ഇക്കാര്യത്തിൽ ഉയർന്നു വന്ന പ്രശസ്ത്തമായ ചോദ്യങ്ങളാണ് ഇതൊക്കെ. 
     ഒടുവിൽ മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്ന ധാരണാപത്രം ഉയർത്തുന്ന സന്ദേഹം തട്ടിപ്പുകൾക്കും പഴുതു  നൽകുന്ന രീതിയിൽ ആണോ അത്  തയ്യാറാക്കപ്പെട്ടത് എന്നതാണ്. തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും  യുഎഇയും കൗൺസിലേറ്റിലെ  ചിലരുടെയും പങ്കാളിത്തവും കൂടുതൽ വ്യക്തമാകുന്നു. മഞ്ഞുമലയുടെ അറ്റം മാത്രമാണു് ലൈഫ് മിഷൻ കമ്മീഷൻ എന്ന വലിയ ചോദ്യം കൂടിയാണ് ഇത് ഉയർത്തുന്നത്. രാഷ്ട്രീയ വിവാദത്തിൽ പെടുത്തി പാവപ്പെട്ടവരുടെ കിടപ്പാടമില്ലാത്ത ആകരുതെന്ന് വികാരത്തോട് യോജിക്കുന്നു പക്ഷേ നാടിന്റെ സ്വപ്ന പദ്ധതിയുടെ മറവിൽ ഇത്തരം കമ്മീഷനുകളും തട്ടിപ്പുകളും അരങ്ങേറുന്നു എങ്കിൽ അക്കാര്യം അന്വേഷിച്ചു പുറത്തു കൊണ്ടു വരേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റെ ആണ്. വിദേശ ഏജൻസികൾ ഉൾപ്പെട്ട കരാർ ആണെന്നിരിക്കെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാനുള്ള അധികാരം സംസ്ഥാന സർക്കാരിന് ഉണ്ട് അതിന് സർക്കാർ മടിക്കില്ലെന്ന് പ്രതീക്ഷിക്കാം. പക്ഷെ ഇത് വരെ സംസ്ഥാന സർക്കാർ ഇതിന് തയാറാട്ടില്ല എന്നതാണ് വസ്തുത സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ എലാം മാധ്യമങ്ങളും,  പ്രതിപക്ഷവും സർക്കാരിനെ കരിവാരി തേക്കാൻ ആണ് എന്നാണ് പറയുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Ads Area